കുവൈത്തില്‍ മൊബൈൽ ബില്ല് അടയ്ക്കാന്‍ അബദ്ധത്തില്‍ വ്യാജ വെബ്സൈറ്റില്‍ കയറി, പ്രവാസിയ്ക്ക് നഷ്ടമായത് ലക്ഷങ്ങള്‍

കുവൈത്ത് സിറ്റി: മൊബൈല്‍ ബില്ല് അടയ്ക്കുന്നതിനിടെ പ്രവാസിയ്ക്ക് നഷ്ടമായത് ലക്ഷങ്ങള്‍. ബാങ്ക് രേഖ വ്യാജമായി നിർമിച്ചതായി ആരോപിച്ച് പ്രവാസിയായ ഗൾഫ് പൗരൻ കൊമേഴ്‌സ്യൽ അഫയേഴ്‌സ് പ്രോസിക്യൂഷൻ ഓഫീസിൽ കേസ് ഫയൽ ചെയ്തു. ഒരു പ്രാദേശിക ബാങ്കിന്‍റെയും ഒരു മൊബൈൽ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയുടെയും നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് പരാതി സമർപ്പിച്ചത്. ആറ് കുവൈത്ത് ദിനാര്‍ മൊബൈൽ ഫോൺ ബിൽ അടക്കുമ്പോഴാണ് വന്‍തുക പ്രവാസിയ്ക്ക് നഷ്ടമായത്. ഗൂഗിൾ വഴി ടെലികോം കമ്പനിയുടെ വെബ്‌സൈറ്റ് കണ്ടെത്തുന്നതിനിടെ, വെബ്‌സൈറ്റിനോട് സാമ്യമുള്ള ഒരു വ്യാജ സൈറ്റിലേക്ക് അബദ്ധത്തിൽ പ്രവേശിച്ചു. ഏപ്രിൽ 21 ന് രാത്രി 10:12 നാണ് സംഭവം. “പേയ്‌മെന്റ് ഫീൽഡിൽ ആറ് ദിനാർ തുക നൽകി അക്കൗണ്ട് നമ്പർ, ബാങ്ക് നാമം, പാസ്‌വേഡ് എന്നിവ നൽകി. എന്നിരുന്നാലും, ഇടപാട് പൂർത്തിയാക്കാൻ കഴിയില്ലെന്ന് വെബ്‌സൈറ്റ് അറിയിച്ചു.” രാത്രി 10:12 നും 10:14 നും ഇടയിൽ വെറും രണ്ട് മിനിറ്റിനുള്ളിൽ നാല് ടെക്സ്റ്റ് സന്ദേശങ്ങൾ ലഭിച്ചു. ഓരോ സന്ദേശങ്ങളിലും അക്കൗണ്ടിൽ നിന്ന് 24,750 ദിനാർ പിൻവലിച്ചതായി അറിയിച്ചു. ഉടൻ തന്നെ ബാങ്കുമായി ബന്ധപ്പെട്ടു, അതേ തുക പിൻവലിക്കാൻ അഞ്ചാമത്തെ ശ്രമം നടക്കുന്നതിന് മുന്‍പ് ഒരു ജീവനക്കാരന് കാർഡ് ബ്ലോക്ക് ചെയ്യാൻ കഴിഞ്ഞു. “ടെലികോം കമ്പനിയുമായി ബന്ധപ്പെട്ടതിന് പിന്നാലെ, ഉപയോഗിച്ചിരുന്ന സൈറ്റ് വ്യാജമാണെന്ന് അവർ സ്ഥിരീകരിച്ചു.”

Leave a Reply

Your email address will not be published. Required fields are marked *