Kalyani Death: ഒടുവില്‍ ‘സത്യം’ പുറത്ത്, അംഗനവാടിയില്‍നിന്ന് അമ്മ കൂട്ടിക്കൊണ്ടുപോയ കുട്ടിയെ പാലത്തില്‍നിന്ന് താഴേക്കെറിഞ്ഞ് കൊന്നു

Kalyani Death ആലുവ: നാലരമണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവി്ല്‍ കാണാതായ മൂന്നുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. മറ്റകുഴി സ്വദേശിയായ കല്യാണിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. അമ്മ സന്ധ്യ കുട്ടിയെ മൂഴിക്കുളം പാലത്തിന് മുകളില്‍ നിന്ന് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയതാണെന്ന് പോലീസ് പറഞ്ഞു. ഇതിന്‍റെ ഭാഗമായി നടത്തിയ തെരച്ചിലിനൊടുവിലാണ് ചാലക്കുടി പുഴയില്‍നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ മൂഴിക്കുളം പാലത്തിന് അടിയിൽ നിന്നാണ് കല്യാണിയുടെ മൃതദേഹം കിട്ടിയത്. ചെങ്ങമനാട് പോലീസിന്റെ കസ്റ്റഡിയിലുള്ള അമ്മ സന്ധ്യക്കെതിരെ കൊലക്കുറ്റം ചുമത്തി. ബസ് യാത്രയ്ക്കിടെ സന്ധ്യയുടെ കൂടെയുണ്ടായിരുന്ന മൂന്നുവയസുകാരിയെ കാണാനില്ലെന്നായിരുന്നു വാര്‍ത്ത പരന്നത്. തിരുവാങ്കുളത്ത് നിന്ന് ആലുവയിലേക്ക് അമ്മക്കൊപ്പം യാത്ര ചെയ്യുമ്പോഴാണ് കല്യാണിയെന്ന കുട്ടിയെ കാണാതായതെന്നാണ് അമ്മ സന്ധ്യ പറഞ്ഞത്. വൈകിട്ട് മൂന്നരയോടെയാണ് സന്ധ്യ കുട്ടിയെ അംഗനവാടിയിൽ നിന്ന് കൂട്ടിക്കൊണ്ടുപോയത്. എന്നാല്‍, തനിയേയാണ് സന്ധ്യ വീട്ടിലെത്തിയത്. കുട്ടിയെ കാണാതായെന്ന് പരാതി ലഭിച്ചതോടെ സംഭവത്തില്‍ പോലീസ് ഉടന്‍ തന്നെ അന്വേഷണം ആരംഭിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടത്തിയത്. ഇതില്‍ നിന്നാണ് മറ്റക്കുഴിയിൽ നിന്ന് ഓട്ടോറിക്ഷയിൽ എത്തിയശേഷം തിരുവാങ്കുളം ഭാഗത്തേക്ക് മകളുമായി അമ്മ നടന്നുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചത്. കുഞ്ഞിനെ എവിടെങ്കിലും ഉപേക്ഷിച്ചോ എന്ന സംശയം ആദ്യ ഘട്ടത്തില്‍ പോലീസിനുണ്ടായിരുന്നു. അമ്മയുടെ മൊഴിയിലുള്ള വൈരുധ്യങ്ങള്‍ പോലീസിന് സംശയം വര്‍ധിപ്പിച്ചിരുന്നു. കുട്ടിയെ ആലുവയില്‍വെച്ച് കാണാതായെന്നും മൂഴിക്കുളം ഭാഗത്ത് കുട്ടിയെ ഉപേക്ഷിച്ചെന്നും മൊഴികള്‍ മാറ്റി സന്ധ്യ പോലീസിനോട് പറഞ്ഞു. പോലീസിന്‍റെ വിശദമായ ചോദ്യം ചെയ്യലില്‍ കുട്ടിയെ പാലത്തിന് മുകളില്‍ നിന്ന് താഴേക്ക് എറിഞ്ഞെന്ന് സന്ധ്യ പോലീസിന് മൊഴി നല്‍കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *